ജാപ്പാനിലെ ജന്മിത്ത സമ്പ്രദായകാലത്തുണ്ടായ ഒരു കഥയാണിത്, ടാക്കുഗാവ ഗോത്രത്തിൻ്റെ ജാപ്പാൻ ഫ്യുഡൽ പട്ടാളഭരണകാലത്ത് സംഭവിച്ച ഒന്നാണിതെന്ന് സമുറായികളും ആയോധന കാലാപ്രേമികളും വിശ്വസിച്ചുവരുന്നു.
ടാക്കുഗാവ ഷോഗുണാട്ടെയുടെ കാലത്തിൽ ജീവിച്ചിരുന്ന വളരെ ദയാലുവും ക്ഷിപ്രകോപിയുമായ ഒരു സമുറായ് ഉണ്ടായിരുന്നു, പാവപ്പെട്ട കൃഷിക്കാരെയും മുക്കുവന്മാരെയും അദ്ദേഹം സഹായിച്ചിരുന്നു, ഒറ്റ നിബന്ധന മാത്രം കൊടുത്ത കടം പറഞ്ഞ സമയത്ത് തിരിച്ചു തരണം, അല്ലെങ്കി അദ്ദേഹത്തിൻ്റെ തനി നിറം കാണും. അങ്ങനെയിരിക്കെ അദ്ദേഹം ഒരു മുക്കുവന് 10 കൊക്കു കടം കൊടുത്തു, മുക്കുവന് തൻ്റെ മീൻവലയും ബോട്ടും നന്നാക്കാനായിരുന്നിത്. [ 1-കൊക്കു എന്ന് പറഞ്ഞാൽ 1000വെങ്കല നാണയങ്ങൾ ]. കൃത്യമായ ഒരു കൊല്ലം കഴിഞ്ഞാൽ തിരിച്ച് തരാമെന്നായിരുന്നു വാക്ക്.
കൃത്യം ഒരു വർഷം കഴിഞ്ഞു, സമുറായ് താൻ കൊടുത്ത കടം തിരിച്ചു വാങ്ങാൻ ചെന്നു , മറ്റ് പലരെയും സഹായിക്കാനുണ്ട്. സമുറായിയെ കണ്ട മുക്കുവൻ തടിവെട്ടിയിട്ടപോലെ കാൽക്കൽ വീണു.
ഹേ , ഞാൻ തന്ന കാശ് തിരിച്ചുതരൂ മറ്റൊരിടം കൊടുക്കാമെന്നേറ്റിട്ടുണ്ട്
അയ്യോ എൻ്റെ പൊന്നു തിരുമേനി എൻ്റെ കൈയ്യിൽ ഇപ്പം പണമില്ല, മഴയും മറ്റുകാരണത്താൽ സമുന്ദ്രത്തിൽ പോവാൻ പറ്റിയില്ല ബിസിനസ്സാകെ പൊളിഞ്ഞിരിക്കയാണ്, താങ്കളുടെ പണം അടുത്ത വർഷം തരാം.
ക്ഷിപ്രകോപിയായ സമുറായി "കട്ടാന" മുക്കുവൻ്റെ കഴുത്തിന് നീട്ടി അലറി വിളിച്ചു.
ഏകദേശം രണ്ടരയടിയും ഒരു കിലോയിൽ കൂടുതൽ ഭാരമുള്ള ബ്ലൈഡ് പോലെ മൂർച്ചയുള്ള ജാപ്പനീസ് വാളാണ് "കട്ടാന". സൂഷ്മമായി സമയവും വേഗതയും ശ്രദ്ധിച്ചില്ലെങ്കിൽ കഴുത്തിന് മുകളിൽ തല കാണില്ല അതുകൊണ്ട് കട്ടാന അഭ്യസിക്കുന്നവരൊക്കെ തന്നെ സമയനിഷ്ട പാലിക്കുന്നവരായിരിക്കും.
ധിക്കാരി.... സമയത്തിൻ്റെ വിലയറിയാത്തവന് ജീവിക്കാൻ യാതൊരനുവാദവുമില്ല, തന്നെ ഞാൻ തുണ്ടമാക്കാൻ പോവുന്നു.
അടുത്തുള്ള ഭാര്യയും മകനും ഉറക്കനെ കരയുന്നുണ്ടായിരുന്നു.
വളരെ സൗമ്യമായി മുക്കുവൻ പറഞ്ഞു ...ഞാനും കട്ടാന വിദ്യ അഭ്യസിക്കുന്നുണ്ട്.
ഇത് സമുറായിയിൽ കൂടുതൽ കോപമുളവാക്കി,
ഫ .... എന്നെ വെല്ലു വിളിക്കുന്നുവോ നീ..... എന്നാൽ അതിവിടെ വെച്ച് കാണാം.
അല്ല തിരുമേനി ഞാനങ്ങയെ വെല്ലുവിളിക്കുകയല്ല, എൻ്റെ ഗുരുനാഥൻ എന്നെ പഠിപ്പിച്ചത് സൗമ്യതയാണ്
"ഒരിക്കലും കോപം കൂടുമ്പോൾ ആക്രമിക്കരുത്" എന്ന തത്വം ഓർമിച്ചാലും
നല്ലൊരു സമുറായി ഒരിക്കലുമത് ചെയ്യില്ലെന്നും എൻ്റെ ഗുരുനാഥൻ എന്നെ പഠിപ്പിക്കുന്നു.
"ഒരിക്കലും കോപം കൂടുമ്പോൾ ആക്രമിക്കരുത്" എന്ന തത്വം ഓർമിച്ചാലും
നല്ലൊരു സമുറായി ഒരിക്കലുമത് ചെയ്യില്ലെന്നും എൻ്റെ ഗുരുനാഥൻ എന്നെ പഠിപ്പിക്കുന്നു.
ഒരു നിമിഷത്തേക്ക് സമുറായ് തൻ്റെ ഗുരുനാഥനെയും ആലോചിച്ച് പോയി, അദ്ദേഹവും പലപ്പോഴായി ഈ പാഠം പഠിപ്പിച്ചിരുന്നു. ശാന്തനായ സമുറായി തൻ്റെ ഗുരുനാഥനെ സ്മരിപ്പിച്ചതിൽ മുക്കുവനോട് നന്ദി പറഞ്ഞു, ഒരു കൊല്ലത്തെ സമയം കൊടുത്തു തൻ്റെ വീട്ടിലേക്ക് തിരിച്ചു.
ഗ്രാമത്തിൽനിന്നും തിരിക്കുമ്പോൾ ഏറെ വൈകിയിരുന്നു, തൻ്റെ വീട്ടിലെത്തിയപ്പോൾ എല്ലാവരും വിളക്കണച്ച് കിടപ്പിലാണ്. പരിചാരകന്മാരെയും അമ്മയെയും ഭാര്യയെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയ സമുറായി പതുക്കെ പതുക്കെ തൻ്റെ ബെഡ് റൂമിലെത്തി. നേർത്ത ചന്ദ്രവെളിച്ചത്തിൽ തൻ്റെ ബെഡിൽ ഭാര്യയുടെ കൂടെ വേറൊരു സമുറായി ഇതാ കിടക്കുന്നു.
ക്ഷിപ്രകോപം, കട്ടാന പുറത്തെടുത്തു, ഒറ്റ വെട്ടിന് രണ്ടിനെയും പാകപ്പെടുത്തണം, വെട്ടാൻ പാകത്തിലുള്ള ചുവടിൽ നിലയുറപ്പിച്ചു. കട്ടാനയുടെ പിടിയിൽ കൈകൾ മുറുകി. ഒരു നിമിഷത്തേക്ക് മുക്കുവൻ്റെ വാക്ക് ചെവിട്ടിൽ ഓടിയെത്തി. "ഒരിക്കലും കോപം കൂടുമ്പോൾ ആക്രമിക്കരുത്"
ഏതായാലും ഇവറ്റകളെ കൊല്ലണമെന്ന് ഉറപ്പ്, ആരാണെന്നറിയാൻ സമുറായി അലറി വിളിച്ചു, ഭാര്യയും ഒപ്പം കൂടെ കിടന്ന സമുറായി ഞെട്ടിച്ചാടിയെഴുന്നേറ്റു.
സമുറായി അമ്പരന്നു, തൻ്റെ അമ്മായിയമ്മ ഇതാ സമുറായിയുടെ വേഷത്തിൽ !!!!
എന്താ കാര്യമെന്ന് തിരക്കി,
അഥവാ ആരെങ്കിലും വന്നാൽ സമുറായ് വീട്ടിൽ തന്നെയുണ്ടെന്ന് ധരിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങളീപ്പണിചെയ്തതെന്ന് ഭാര്യ പറഞ്ഞു.
അഥവാ ആരെങ്കിലും വന്നാൽ സമുറായ് വീട്ടിൽ തന്നെയുണ്ടെന്ന് ധരിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങളീപ്പണിചെയ്തതെന്ന് ഭാര്യ പറഞ്ഞു.
അടുത്ത കൊല്ലം അദ്ദേഹം വീണ്ടു മുക്കുവനെ നേരിൽ പോയി കണ്ടു , മുക്കുവൻ 10 കൊക്കു കിഴിയാക്കി വെച്ചിരുന്നു,
അത് നിരസിച്ച സമുറായി പറഞ്ഞു
അത് നിരസിച്ച സമുറായി പറഞ്ഞു
" താങ്കൾ കടം ഒരുവർഷം മുമ്പേ തന്നെ വീട്ടിയല്ലോ "
No comments:
Post a Comment