Wednesday, 19 December 2018

സ്ത്രീ ശാക്തീകരണം ഒരു കരാത്തെപ്രേമിയുടെ കാഴ്ചപാട്

സമകാലീന വാദവിഷയങ്ങളിൽ ഒരു പക്ഷെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് "സ്ത്രീ സമത്വം" "സ്ത്രീശാക്തീകരണം" തുടങ്ങിയവ. എൻ്റെ കുട്ടികാലത്ത് അരിക്കുളത്ത് [കോഴിക്കോടിലെ ഉള്ളോട്ടുള്ള ഒരു പ്രശാന്തസുന്ദരമായ ഒരു ഗ്രാമം ] വിരുന്ന് പോകുമ്പോൾ മുതിർന്ന സ്ത്രീകൾ വെറുമൊരു മുണ്ടും മേല്മുണ്ടും അതല്ലെങ്കിൽ മേല്മുണ്ടില്ലാതെയും വയലോലകളിൽ കൊയ്ത് നടത്തുന്നത് കാണാൻ കഴിയുമായിരുന്നു. ഇന്ന് മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഇതിനോട് സാദൃശ്യമുള്ള പല യുവതികളെയും കാണാറുണ്ട് "ഫാഷൻ" എന്ന ഓമനപ്പേരിലാണ് അതിനെ ന്യായീകരിക്കുന്നത്. രക്ഷിതാക്കൾ ഇതൊട്ടുംതന്നെ ഇഷ്ടപെടുന്നില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും, എന്ത് ചെയ്യാനാ... ലാളന അധികമാവുമ്പോൾ തൻ്റെ മക്കളെ ശകാരിച്ചാലോ തിരുത്താൻ ശ്രമിച്ചാലോ ഉണ്ടാവാൻ പോവുന്ന വിപത്തുകളെപറ്റി ചിന്താകുലരാകുന്നെന്ന സത്യം മറച്ചുപിടിച്ച് "എൻ്റെ മോള് ഭയങ്കര ബോൾഡാട്ടോ" എന്നൊരു പ്രസ്താവന അടിച്ച് വീശും.
എന്നാൽ തങ്ങളുടെ മക്കളെ എങ്ങനെ "ബോൾഡാക്കും" എന്നാലോചിക്കാൻ വളരെ ചുരുക്കം രക്ഷിതാക്കൾ മാത്രമെന്ന സത്യം വേദനാജനകമാണ്.
ഒരു പ്രത്യേക ലാഭത്തിന് സ്ത്രീ അവകാശങ്ങൾക് വേണ്ടി ഓടാൻ ഒരുങ്ങുന്ന ഫെനിമിനിസം കുലത്തോത്തൊഴിലാക്കിയവരുപോലും ഈ സ്ത്രീകളെയും പെൺകുട്ടികളെയും പൊതുസ്ഥലങ്ങളിലോ ഒറ്റപ്പെട്ടസ്ഥലങ്ങളിലോ യാത്രചെയ്യാനാവുന്നതരത്തിലാക്കാൻ എന്ത് കൊണ്ട് ശ്രമിക്കുന്നില്ല ? ഇനി ഇതിപ്പോ അടിപിടിക്കോന്നും കഴിയില്ലെന്ന പോരായ്മ മറച്ച് പിടിക്കുന്നവർ ആശയങ്ങളാൽ പോരാടിയേക്കാം; ആശയം നല്ലത് തന്നെ.
ഇന്ത്യൻ ചരിത്രത്തിൽ വളരെ വേദനയോടെ നോക്കുന്ന നിർഭയ, ഒരു പക്ഷെ നല്ലൊരു കരാത്തെ മാഷുടെ കീഴിൽ പരിശീലിച്ചിട്ടുണ്ടായിരുന്നെങ്കിൽ നിർഭയപൂർവം നിർഭയക്ക് കാലമാടന്മാരെ ചെറുക്കാൻ പറ്റുമായിരുന്നെന്ന് ചിന്തിച്ചുപോവുകയാണ്. അങ്ങനെ എത്ര നിർഭയമാർ പിച്ചിച്ചീന്തപ്പെടുന്നു ? ഇതിനൊരന്ത്യമുണ്ടോ ?
ശ്മശാനത്തിലും ആരാധനാലയങ്ങളിലും പോവുകായാണോ നമ്മുടെ സ്ത്രീസമൂഹത്തിന് ആവശ്യം?
മറിച്ച് ഏത് പാതിരാത്രിയിലും എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്രം അവർക്ക് നേടികൊടുക്കുകയല്ലേ വേണ്ടത് ?
തൻ്റെ കുഞ്ഞുങ്ങൾ സ്കൂളിലോ മറ്റ് വേലകൾക്കോ വീട്ടിൽനിന്നിറങ്ങുമ്പോൾ ഓരോ രക്ഷിതാക്കളും നീറുകയാണ്. ദിനപത്രങ്ങളിലെ മാനഭംഗ കേസുകൾ ഈ ഭീതിയെ ഇരിട്ടിപ്പിക്കുകയും ചെയ്യുന്നു.
രക്ഷിതാക്കളെ നിങ്ങൾ പേടിക്കണ്ട, ഞങ്ങൾ കരാത്തെ പ്രേമികൾ നിങ്ങളുടെ കുട്ടികളെ ശരിക്കുമുള്ള "ബോൾഡാക്കാൻ" എന്നും നിങ്ങളുടെ കൂടെയുണ്ടാവും. ഇത്രമാത്രമേ ചെയ്യേണ്ടുള്ളൂ വീടിനടുത്തുള്ള ഏതെങ്കിലും നല്ല കരാത്തെ പോലുള്ള മാർഷൽ ആർട്സ് കേന്ദ്രങ്ങളിൽ ഇന്ന് തന്നെ പെൺകുട്ടികളെ കൊണ്ട് വിടൂ. ഇനിയിപ്പോ അവിടെയാക്കീട്ട് എങ്ങാനാവുമെന്നായിരിക്കും ചിന്ത. അതിനും ഉപായം പറയാം, കരാത്തെ പോലുള്ളആയോധനകലകൾ പഠിക്കാൻ വയസ്സ് ഒരു തടസ്സവുമാവില്ല നിങ്ങളും കുട്ടിയുടെ കൂടെ പരിശീലനത്തിലേർപ്പെടുക. അങ്ങനെ പഠിച്ച കാര്യങ്ങൾ ചെയ്ത് നോക്കാൻ ഒരു കൂട്ടാളിയുമായല്ലോ. ഒരിക്കലും ഒരു ബെൽറ്റിന് വേണ്ടി പരിശീലിക്കാതിരിക്കുക ബെൽറ്റല്ല പ്രധാനം,സ്വരക്ഷയാണ് പ്രധാനം. ബെൽറ്റ് തന്നാലേ നിങ്ങളിലെത്തിച്ചേരും. അങ്ങനെ ഒരു ബ്ളാക്ക് ബെൽറ്റ് നേടി അദ്യാപികയായാൽ പഠിച്ച വിദ്യകൾ ഒരുപറ്റം പെൺകുട്ടികളെ അഭ്യസിപ്പിക്കാനും കുറച്ച് പോക്കറ്റ്മണി സമ്പാദിക്കാനും കഴിയുമെന്നകാര്യം മനസ്സിലാക്കുക.
പെൺകുട്ടികളുടെ സുസ്ഥിരത ഭാവിക്കുവേണ്ടി നാമെല്ലാവരും ചേർന്ന് സെൽഫ് ഡിഫെൻസിലൂടെ നമ്മുടെ പെൺമക്കളെ സുസ്സഞ്ചമാക്കൻ ശ്രമിക്കാം.

Tuesday, 28 August 2018

*സങ്കൽപ്പമില്ലാത്ത ദോജോ* -Mu Nen Ryu-


[കഥ]
കരാത്തെയിലെ ഒട്ടുമിക്ക പ്രയോഗങ്ങളും ജാപ്പാനിൽ നിലവിലുണ്ടായിരുന്ന ലെയ്‌ഡോ [വാൾ ] പ്രയോഗങ്ങളെ ചെറുക്കാനോ അല്ലെങ്കിൽ തെന്നിമാറാനോ ആയിരുന്നെന്ന് വിശ്വസിച്ച് വരുന്നു. അക്കാലത്തെ ഒരു കഥയാണിത്.
ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട വയസനുണ്ടായിരുന്നു, എല്ലാം നഷ്ടപ്പെട്ട അദ്ദേഹം തൊഴിൽ തേടി കാൽനടയാരംഭിച്ചു. കൈയ്യിൽ ഉണ്ടായിരുന്ന പണവും കരുതിയിരുന്ന കുറച്ച് ഭക്ഷണവും എല്ലാം തീർന്നു, ഇനിയിപ്പോ എന്താ ചെയ്യാ ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോഴേക്ക് താൻ വിശന്ന് ചാവും. അങ്ങനെയായോചിമ്പോഴാണ് അടുത്ത ഒരു ദോജോ [മാർഷൽ ആർട്സ് പഠിപ്പിക്കുന്ന സ്കൂൾ] കണ്ടു, അതിന് മുന്നിൽ ഒരു ബോർഡ് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു:
" മാസ്റ്ററിനെ കട്ടാനയിൽ തോൽപ്പിച്ചാൽ ഈ ദോജോ നിങ്ങൾക് സ്വന്തമാക്കാം"
സാമർത്യക്കാരനായ വയസ്സന് വിശപ്പടക്കാനുള്ള പദ്ധതി ഉടലെടുത്തു, ഉടൻ തന്നെ ദോജോയുടെ വാതിൽക്കൽ മുട്ടി.
വാതിൽ തുറക്കപ്പെട്ടു ഒരു യുവാവ് മുന്നിൽ തല കുനിച്ചുകൊണ്ട് നിൽക്കുന്നു,
വളരെ ഗൗരവത്തോടുകൂടി വയസ്സൻ പറഞ്ഞു
"ഈ ബോർഡ് കണ്ടിട്ടാണ് വാതിലിൽ മുട്ടിയത്"
യുവാവ് വീണ്ടും "ബോ" [തല കുനിച്ച് അന്യോന്യം അഭിവാദ്യം ചെയ്യുക ] ചെയ്ത് വയസ്സനെ ദോജോയിലേക്ക് ക്ഷണിച്ചിട്ട് അവിടെയുള്ള ഇരിപ്പിടത്തിൽ ഇരിക്കാൻ പറഞ്ഞു.
ഉടൻതന്നെ ഒരു മഗ്ഗിൽ കുടിവെള്ളവുമായി വന്ന യുവാവിൻ്റെ കൂടെ അവിടത്തെ മുതിർന്ന ഒരു വിദ്യാർത്ഥിയുമുണ്ടായിരുന്നു, വെള്ളം ഒരൂക്കിൽ വലിച്ചുകുടിച്ച വയസ്സൻ തന്നെ പരിചയപെടുത്തിപ്പറഞ്ഞു.
"എവിടെ നിങ്ങളുടെ മാസ്റ്റർ, അവരെ വിളിക്കൂ, അദ്ദേഹത്തിനോട് ഒരു കൈ നോക്കാനാണ് ഞാൻ വന്നത്"
ഇത് കേട്ട സൻപായി ഒരു തികഞ്ഞ സമുറായിയെ പോലെ സൗമ്യമായി പറഞ്ഞു
" മാസ്റ്ററുമായി പയറ്റണമെങ്കിൽ ആദ്യം എന്നോട് ഒരു കൈ നോക്കണം"
"തമാശ കളിക്കാനുള്ള സമയംമില്ല, വേഗമാകട്ടെ, മാസ്റ്ററെ വിളിക്കൂ"
വളരെ കഠിനസ്വരത്തോടെ വയസ്സൻ പറഞ്ഞപ്പോൾ സെൻപായി [ദോജോയിലെ മുതിർന്ന വിദ്യാർത്ഥി ] അതിയായ കോപം വന്നു, അതിഥിയായി പോയി, അതിലുപരി മാസ്റ്ററിൻ്റെ അത്രക്കും പ്രായമുള്ളയാളോട് അപമര്യാദകാണിച്ചാൽ മാസ്റ്റർ തന്നെയിയിവുടുന്നു പുറത്താക്കുമെന്നറിയുന്നത് കൊണ്ട്, ബോ ചെയ്ത് പറഞ്ഞു
"മാസ്റ്റർ ഇപ്പൊ വിശ്രമത്തിലാണ്, അദ്ദേഹത്തിൻ്റെ മികവറിയണമെങ്കിൽ ഞാനിവുടത്തെ സെൻപായിയാണ് എന്നോട് പയറ്റിനോക്കിയാലും"
"ഹേ .. സെൻപായി, ഞാനാദ്യമേ പറഞ്ഞു തമാശ കളിക്കാനെനിക്ക് സമയമില്ല , ഇത് തികച്ചും വഞ്ചനയാണ്, മാസ്റ്ററിനെ തോൽപ്പിച്ചാൽ ഈ ദോജോ നിങ്ങൾക് സ്വന്തമാക്കാമെന്നാണല്ലോ എഴുതി വെച്ചത്, ഇത് തികച്ചും ചതിയാണ്"
വയസ്സൻ വിട്ടുകൊടുത്തില്ല, നിവൃത്തിയില്ലാതെ സെൻപായി മാസ്റ്ററിൻ്റെയടുത്തെത്തി കാര്യങ്ങൾ അവതരിപ്പിച്ചു.
മാസ്റ്റർ തൻ്റെ കട്ടാനയുമായി ഓടി പൂമുഖത്തെത്തി തന്നെ വയസ്സനെ പരിചയപ്പെടുത്തി, വയസ്സൻ എഴുന്നേറ്റ് അഭിവാദ്യം ചെയ്തു
"ഞാൻ അങ്ങയോട് മത്സരിക്കാനാണ് വന്നതെന്ന് പറഞ്ഞു"
"ശെരി ഞാൻ തയ്യാർ, അങ്ങ് റ്റാറ്റാമിയിലേക്ക് വന്നാലും"
[മത്സരങ്ങൾ നടത്താനുള്ള കളമാണ് "റ്റാറ്റാമി"]
"സെൻസി താങ്കളുടെ കട്ടാന എടുത്താലും"
"അയ്യോ ഞാൻ കട്ടാന കൊണ്ടുവന്നില്ല"
"ശരി ഒരു കാര്യം ചെയ്യാം കട്ടാന കടംതരാൻ പറ്റില്ല, തത്ക്കാലം ബോക്കെൻ ഉപയോഗിച്ച് പയറ്റിനോക്കാം"
[പരിശീലനത്തിന് ഉപയോഗിക്കുന്ന മരത്തിൻ്റെ കട്ടാന ]
വയസ്സനും മാസ്റ്ററും ബോക്കനുമായി റ്റാറ്റാമിയിൽ നിലയുറപ്പിച്ചു.
മാസ്റ്റർ നോക്കുമ്പോൾ വളരെ സാധാരണ നിലയിലുള്ള ചുവടിലാണ് വയസ്സൻ നിലകൊണ്ടത്, ആകെകൂടെ ഒരു സംശയം താനിന്ന് വരെ കാണാത്ത ഒരു തരം നിൽപ്പാണല്ലോയിത് ഈ വയസ്സൻ്റെ ശരീരത്തിൽ ഏതൊരാൾക്കും നിഷ്പ്രയാസം വെട്ടാൻ പറ്റും, പക്ഷെ ഇയാൾ അനങ്ങുന്നില്ലല്ലോ, സമുറായിയുടെ വിശേഷതായാണ് ക്ഷമയോടെ ആക്രമണത്തെ ചെറുക്കുകയെന്നത്. രണ്ടു പേരും അനങ്ങാതെ അന്യോന്യം കണ്ണിൽ നോക്കിനിൽപ്പാണ്. നല്ല ഒരു സമുറായി ഒരിക്കലും ആദ്യം ആക്രമിക്കില്ല, ഈ വയസ്സനെന്തൊക്കെയോ അറിയാം.
സത്യത്തിൽ വയസ്സൻ ഒരു ബോക്കെൻ തന്നെ തൊടുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്, താൻ നിഷ്പ്രയാസം ആദ്യത്തെ വെട്ടിൽ തന്നെ പരാജയപ്പെടുമെന്ന് വയസ്സനറിയാം, കാര്യം അവതരിപ്പിച്ചു കുറച്ച് എന്തെങ്കിലും ഭക്ഷണവും ഇന്ന് രാത്രി അഭയവും നേടുക എന്ന ഒറ്റ അജണ്ടയായിരുന്നു വയസ്സനുള്ളത്, എപ്പോഴാണ് മാസ്റ്റർ തന്നെ അടിക്കുന്നത് അപ്പൊതന്നെ അടിയറവ് പറയാൻ തക്കം നോക്കിനിൽക്കുന്ന വയസ്സൻ്റെ കണ്ണിൽ ഒരു വല്ലാത്ത ഏകാഗ്രതയാണ് മാസ്റ്റർക്ക് കാണാൻ സാധിക്കുന്നത്.
രണ്ട് പേരും അന്യോന്യം നോക്കി നിൽക്കുകയാണ്, മാസ്‌റ്ററിൻ്റെ ക്ഷമയറ്റു, മെല്ലെ നീങ്ങി നീങ്ങി വയസ്സൻ്റെയടുത്തെത്തി അതിവേഗത്തിൽ തൻ്റെ ബോക്കെൻ ഉയർത്തിയടിക്കാൻ നോക്കിയതേയുള്ളു, വയസ്സാനിതാ മുട്ടിൽ കുത്തി അടിയറവ് പറഞ്ഞിരിക്കുന്നു.
"ഹേ .. എന്താണിത് നാം പയറ്റിയില്ലല്ലോ"
ക്ഷമാപണത്തോടെ വയസ്സൻ പറഞ്ഞു
"വിശപ്പടക്കാനാണ് ഇങ്ങനൊക്കെ ഒപ്പിച്ചത്, തോറ്റാലും അങ്ങെനിക്ക് ഭക്ഷണവും താമസവും തരുമെന്ന് എനിക്ക് തോന്നി"
പാരമ്പരാഗതമായിട്ടുള്ള ഒരു ചുവടുംവെക്കാനറിയാത്ത വയസ്സനെ മനസ്സിലാക്കാൻ കഴിയാത്ത താൻ ആദ്യമേ തോറ്റിരുന്നു, പുറത്തെഴുതിവെച്ചത് ഏറ്റവും വലിയ പരാജയമെന്നും മാസ്റ്റർ മനസ്സിലാക്കി.
വയസ്സന് വയറ് നിറയെ ഭക്ഷണവും അന്ന് അവിടെ താമസിക്കാനുള്ള സൗകര്യവും ചെയ്യാൻ സെൻപായിയെ ചുമതലപ്പെടുത്തി.
പിന്നീട് സെൻസി [മാസ്റ്റർ ] തൻ്റെ സ്കൂളിൻ്റെ മുകളിൽ വലുതായി എഴുതിവെച്ചു
*സങ്കൽപ്പമില്ലാത്ത ദോജോ*
ഒരു ചെറിയ തിരിച്ചറിവ് സ്വയം തന്നെ ശുദ്ധമാക്കാനാവുമെന്ന് മാർഷൽ ആർട്സ് പ്രേമികളെ പഠിപ്പിക്കുന്ന *സങ്കൽപ്പമില്ലാത്ത ദോജോ*
"The school of No Thoughts" എന്ന തത്വം സ്വന്തം എല്ലാമെന്ന് വിശ്വസിക്കുന്ന സമൂഹത്തിലെ എല്ലാവർക്കുമുള്ള പാഠമായും മാർഷൽ ആർട്സ് പ്രേമികൾ കാണുന്നു.

Wednesday, 15 August 2018

മറ്റാജുറോ വാൾപ്പയറ്റ് പഠിച്ച കഥ :


ജാപ്പാനിലെ വളരെ പ്രസക്തിനേടിയ ഒരു തറവാടായിരുന്നു യഗ്യു കുടുംബം. പരമ്പരാഗതമായി കട്ടാന എന്ന ഏകദേശം രണ്ടരയടിയും ഒരു കിലോയിൽ കൂടുതൽ ഭാരമുള്ള ബ്ലൈഡ് പോലെ മൂർച്ചയുള്ള ജാപ്പനീസ് വാൾ പയറ്റ് പഠിപ്പിച്ചുവരുന്ന ഒരു കളരി യഗ്യു കുടുംബത്തിലുണ്ടായിരുന്നു, അന്നത്തെ ഒട്ടുമിക്ക കട്ടാന പ്രേമികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്.
മാസ്റ്ററിൻ്റെ മകനായ മറ്റാജുറോ യഗ്യു മടിയനായിരുന്നു പിതാവിനോട് ശകാരം കിട്ടാത്ത ദിവസം വളരെ ദുർല്ലഭം. മടികൊണ്ട് കളരിയിൽ വരാത്ത മറ്റാജുറോവിനെ ഒരിക്കൽ പിതാവ് വീട്ടിൽനിന്ന് ഇറക്കിവിട്ടു.
പിതാവിനെ ജീവൻതുല്യം സ്നേഹിച്ചിരുന്ന മറ്റാജുറോ വാൾപയറ്റുപഠിക്കാൻതന്നെ തീരുമാനിച്ചു, അങ്ങനെ ഒരു നല്ല മാസ്റ്ററിനെതേടിയുള്ള യാത്രയായി ഗ്രാമഗ്രാമാന്തരങ്ങളിൽ അദ്ദേഹം മാസ്റ്ററിനെത്തേടി തേടി അലഞ്ഞു. ഒടുവിൽ മൈലുകൾക്കപ്പുറത്ത് മൗണ്ട് ഫുട്ട്‌റാ എന്ന സ്ഥലത്തുള്ള ബൻസോ മാസ്റ്ററിനെപറ്റിയറിഞ്ഞ മറ്റാജുറോ അവിടെയെത്താൻ കാൽനടയാരംഭിച്ചു. ഒടുവിൽ ബൻസോ മാസ്റ്ററിൻ്റെയടുത്തെത്തി, തന്നെ സ്വയം പരിചയപ്പെടുത്തി തനിക്ക് വാൾപ്പയറ്റ് പഠിക്കണമെന്ന് അപേക്ഷിച്ചു,
"യഗ്യു കുടുംബം വാൾപ്പയറ്റ്‌ പഠിപ്പിക്കുന്നതിൽ അഗ്രഗണ്യന്മാരാണല്ലോ, താൻ അവുടെന്ന് എന്തുകൊണ്ട് മുഴുമിച്ചില്ല ?"
"ക്ഷമിക്കണം മാസ്റ്റർ, എൻ്റെ മടി കാരണം പിതാവ് ഇറക്കിവിട്ടതാണ്."
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചത്കൊണ്ട് മാസ്റ്ററിന് മറ്റാജുറോവിനെ ഇഷ്ടപ്പെട്ടു, എന്നാലും ഇയാളൊന്ന് പരീക്ഷിച്ച്കളയാം.
"മടിയന്മാർക്ക് പറ്റിയ ഒരു പണിയല്ലല്ലോ ഇത് താനിതിന് അർഹനാണോന്ന് പരീക്ഷിക്കേണ്ടിയിരിക്കുന്നു."
"അയ്യോ മാസ്റ്റർ അങ്ങനെ പറയാതെ, കുറച്ച് ദിവസമായി ഭക്ഷണമൊന്നും വേണ്ടപോലില്ല, എന്നെ അങ്ങ് പഠിപ്പിച്ചാലും, ഞാൻ യഗ്യു കുടുംബത്തിലെ യോഗ്യാനായ പുത്രനാണെന്ന് എൻ്റെ എല്ലാമായ അച്ഛനെ ബോധ്യപ്പെടുത്തണമെങ്കിൽ എനിക്കിത് പഠിച്ചേ തീരു, എന്നെ അങ്ങയുടെ ശിഷ്യഗണത്തിൽ എടുത്താലും "
"ഞാൻ ഇവുടത്തെ ദാസ്യപ്പണി ചെയ്ത് കൊള്ളാം "
മറ്റാജുറോവിലെ താത്‌പര്യം കണ്ട ബൻസോ മാസ്റ്റർ പറഞ്ഞു
"ശരി"
"മാസ്റ്റർ ഞാനിത് എത്ര വർഷം കൊണ്ട് പഠിക്കും"
"ഇനിയുള്ള ജീവിതം മുഴുവനും വേണ്ടിവരും"
"ഊഫ് , ശരി ഞാനിവിടെ അങ്ങയുടെ എല്ലാ ജോലിയും ചെയ്ത് പഠിക്കുകയാണെങ്കിൽ
എത്ര കൊല്ലം വേണ്ടിവരും ?"
"അങ്ങനെങ്കിൽ ഒരു പത്ത് കൊല്ലം വേണ്ടി വരും"
"മാസ്റ്റർ എൻ്റെ പിതാവ് വായാസ്സാവാറായി, അദ്ദേഹത്തിൻ്റെ അവസാന കാലത്തിൽ പരിചരിക്കാൻ ഞാനാഗ്രഹിക്കുന്നു, എനിക്കിനി സമയമില്ല, കൂടുതൽ കഠിനാദ്വാനം ചെയ്‌താൽ എത്ര സമയമെടുക്കും ?"
" ഓ അങ്ങനെങ്കിൽ ഏകദേശം മുപ്പതോളം വർഷങ്ങൾ വേണ്ടിവരും "
"അയ്യോ മാസ്റ്റർ എനിക്കൊന്നും മനസ്സിലാവുന്നില്ല, ആദ്യം പറഞ്ഞത് പത്ത് വർഷമെന്നാണല്ലോ ? ഞാൻ എന്ത് വേണമെങ്കിലും സഹിക്കാൻ തയ്യാറാണ്, വിശ്വസിച്ചാലും, ഞാൻ പറഞ്ഞല്ലോ അങ്ങയുടെ എല്ലാ വീട്ടു വേലയും ഞാൻ ചെയ്തുകൊള്ളാം, എനിക്ക് നല്ല പാചകവുമറിയാം, ഈ കല പഠിക്കാൻ ഞാനെന്തും ചെയ്യാൻ തയ്യാറാണ്. "
"അതെയോ..... എന്നാ പിന്നെ ചുരുക്കം ഒരു എഴുപത് വർഷത്തോളം വേണ്ടിവരും, ഫലം പ്രതീക്ഷിച്ച് ധൃതിഗതിയിൽ പഠിച്ചാൽ ഒരിക്കലും ഈ കല പഠിക്കാൻ പറ്റില്ല, ക്ഷമയാണ് മാനദണ്ഡം"
"ഓ മാസ്റ്റർ എനിക്ക് മനസ്സിലായി, അങ്ങയുടെ ദാസനായി എന്നെ സ്വീകരിച്ചാലും, അങ്ങ് പറയുന്നത് വരെ അങ്ങയുടെ വീട്ടിലേ പണികൾ ചെയ്തു കൊള്ളാം കട്ടാനയെ പറ്റി ഒരക്ഷരം ഞാൻ പറയില്ല"
അങ്ങനെ ബൻസോ മാസ്റ്ററിന് വേണ്ട പലതരത്തിലുള്ള വിഭവങ്ങളും തയ്യാറാക്കി, തുണിയലക്കൽ തുടങ്ങി തൂത്തുവാരുന്നതുവരെയുള്ള എല്ലാ വീട്ട്പണികളും മറ്റാജുറോ ചെയ്ത് കാലങ്ങൾ കടന്ന് പോയി. ഏകദേശം മൂന്ന് വർഷങ്ങളായി മറ്റാജുറോ മറ്റ് കുട്ടികൾ കളരിയിൽ പരിശീലിക്കുന്നത് കണ്ട് വളരെയധികം ക്ഷമയോടെ വീട്ട് ജോലി ചെയ്തു.
ഒരു ദിവസം വസ്ത്രമലക്കികൊണ്ടിരിക്കുന്ന മറ്റാജുറോവിനെ ബൻസോ മാസ്റ്റർ തൻ്റെ "Wooden ബൊക്കെൻ" [കളരിയിൽ വാൾപ്പയറ്റിന് വേണ്ടി ഉപയോഗിക്കുന്ന മരം കൊണ്ട് ഉണ്ടാക്കിയ ഡമ്മി കട്ടാന ] കൊണ്ട് വീശി അടിച്ചു.

"അയ്യോ ... ന്റമ്മോ " മൂന്നുലോകവും ഒരുമിച്ച് കണ്ടു. മാസ്റ്റർ ഒന്നും മിണ്ടാതെ ഒന്നുമറിയാത്തമാതിരി അവിടന്ന് നടന്നകന്നു. എന്തിനാണ് തന്നെ അടിച്ചതെന്ന് ഒരുപിടുത്തവും കിട്ടിയില്ല.
പിറ്റേദിവസം നിലം തുടക്കുമ്പോൾ മാസ്റ്റർ പിന്നെയും ഒന്നുകൊടുത്തു ഇത്തവണയും ഒരക്ഷരം മിണ്ടാതെ മാസ്റ്റർ അവിടുന്ന് നടന്നകന്നു. ഇങ്ങനെ ഇത് പതിവായി. എപ്പഴാ മാസ്റ്ററിൻ്റെ അടിവരുകയെന്നായി ആദ്യമൊക്കെ ദിവസത്തിലൊരിക്കലായിരുന്നിത്, ഇതിപ്പോ സമയവും കാലവുമൊന്നുംനോക്കാതെയാണ് പ്രഹരം.
ഇതിനെന്താ പ്രതിവിധി ..
ഒഴിഞ്ഞുമാറാതെ വേറെ വഴിയില്ല, രാത്രിയുറങ്ങുമ്പോൾ മാസ്റ്ററിൻ്റെ അടിപ്രയോഗം ആലോചിച്ച് എങ്ങനെ മാറണമെന്ന് ഒരു നിഴൽ പരിശീലനം നടത്തി, അതെ രക്ഷയുള്ളൂ ഇല്ലെങ്കി മാസ്റ്റർ എന്നെ ചമ്മന്ദിയാക്കും.
പിറ്റേന്ന്തൊട്ട് തൻ്റെ ഓരോ ചുവടും വളരെ വളരെ ശ്രദ്ധിച്ച് നടക്കാൻ തുടങ്ങി, പാചകം ചെയ്യുമ്പോൾ ചുറ്റ് ഭാഗവും നിരീക്ഷിച്ചു കൊണ്ടിരിന്നു എപ്പോഴാ അടിവരുന്നതറിയില്ല, ആലോചിച്ച് ഒന്ന് തിരിഞ്ഞതേയുള്ളു
ഡിം ... കണ്ടതും മാറിയതും ഒരുമിച്ച് കഷ്ടിച്ച് പുറത്തെ തോലിതൊട്ടുരുമ്പി മാസ്റ്ററിൻ്റെ "ബൊക്കെൻ"
പതിവുപോലെ ഒന്നുംസംഭവിച്ചില്ലെന്ന മട്ടിൽ മാസ്റ്റർ നടന്നകന്നു.
അന്ന് രാത്രി മറ്റാജുറോ ഒഴിയാൻ എന്തൊക്കെ ചെയ്യണമെന്ന് അതി കഠിനമായി പരിശീലനം ചെയ്തു, തൻ്റെ പിതാവ് പഠിപ്പിച്ച മുറകളൊക്കെ ഓർത്തോർത്ത് അതൊക്കെ പരിശീലിച്ചു.
പിറ്റേദിവസം മുറിയിലേക്ക് കയറിയ മറ്റാജുറോവിനെ ഒളിച്ച് നിന്ന മാസ്റ്റർ കൊടുത്ത് നല്ല വേഗതയിലും ശക്തിയിലും, മറ്റാജുറോ വളരെ നിഷ്പ്രയാസം അതിൽ നിന്ന് തെന്നിമാറി, പതിവുപോലെതന്നെ മാസ്റ്റർ നടന്നകന്നു.
പതിയും അല്ലാതെയുമുള്ള അടിയും അതിൽ നിന്ന് തെന്നിമാറലും ഒരു പതിവായി. പിന്നെ പിന്നെ ഒഴിഞ്ഞുമാറുന്നതോടൊപ്പം തൻ്റെ കയ്യിലുള്ള ചട്ടുകവും ചൂലും ഉപയോഗിച്ച് തടുക്കാനും മറ്റാജുറോവിന് കഴിഞ്ഞു.
ഒരു ദിവസം മാസ്റ്റർ ഒളിച്ചിരുന്ന് പതിവിലേറെ വേഗതയിൽ ഒരടി, അതിലും വേഗതയിൽ മറ്റാജുറോ ഒഴിഞ്ഞുമാറി ,
അയ്യോ ഇതെന്താ മാസ്റ്ററിൻ്റെ കയ്യിൽ വടിക്ക് പകരം വളാണല്ലോ.!!!!
ഒന്ന് പേടിച്ച മറ്റാജുറോ നോക്കുമ്പോൾ മാസ്റ്റർ പുഞ്ചിരിച്ച്കൊണ്ട്പറഞ്ഞു
"ഇനി തനിക്ക് പഠിപ്പിക്കാൻ എൻ്റെ കയ്യിൽ ഒരുവിദ്യയുമില്ല"
ബൻസോ മാസ്റ്ററിനോട് നന്ദിപറഞ്ഞുകൊണ്ട് സ്വന്തം ഗ്രാമത്തിലേക്ക് യാത്രായായി.
ഗ്രാമത്തിൽ തിരിച്ചെത്തിയ മറ്റാജുറോ പിതാവിനോട് ക്ഷമാപണം നടത്തി കളരിയിൽ തൻ്റെ ചാതുര്യം തെളിയിച്ചു.
പിന്നീട് യഗ്യു കുടുംബത്തിലെ ഏറ്റവും പ്രഗത്ഭന്മാരിലൊളായി മറ്റാജുറോ സെൻസി അറിയപ്പെട്ടു , കട്ടാന പ്രേമികളെ പോലെ എല്ലാ മാർഷൽ ആർട്സ് പ്രേമികളുടെയും ഹരമാണ് യഗ്യു മറ്റാജുറോ സെൻസിയുടെ കഥ.

Monday, 6 August 2018

നമുക്ക് സ്വാതന്ത്രം കിട്ടി !!!!! ??????

നമുക്ക് സ്വാതന്ത്രം കിട്ടി !!!!! ??????

രാവിലെ തന്നെ ലൈബ്രറിയിൽ വന്ന ഒരു കുട്ടിയോട് ഞാൻ ചോദിച്ചു,

കേരളത്തിൽ സ്വാതന്ത്രസമരസേനാനികളിൽ പ്രധാനികൾ ആരൊക്കെയാണ് ?

ശോ, ഞാൻ മറന്നു... ഓർമ്മയില്ല .

എന്നാൽ മോളൊരുപകാരം ചെയ്യണം, ഒരു വാക്കാൽ സർവേ നടത്തണം, കാണുന്ന എല്ലാ കുട്ടികളെയും ഞാൻ ചോദിച്ച ചോദ്യം ആവർത്തിക്കൂ, എങ്ങനൊക്കെ മറുപടി കിട്ടിയെന്ന് കുട്ടിയെന്നോട് വന്ന് പറയണം.

ഞാനത് തീർച്ചയായും ചെയ്യാം സർ.

കഫെറ്റേറിയയിൽ കണ്ട കുട്ടികളോടും ഇതേ ചോദ്യം ആവർത്തിച്ചു, പത്ത്-ഇരുപത്തിയഞ്ചുകുട്ടികളിൽ ഒരു കുട്ടി ഏറെ പരിശ്രമിച്ച് ആലോചിച്ച് മറുപടി പറഞ്ഞു, എനിക്കാശ്വാസമായി ഒരാളെങ്കിലും ഉണ്ടല്ലോ.

എൻ്റെ സഹപ്രവർത്തകരിൽ മലയാളം അധ്യാപകൻ രാജേഷ് സാറിനോടും ഇഗ്ലീഷ് അധ്യാപകൻമാരായ നോയൽ സാറിനോടും Dr. PJ യോടും എനിക്ക് വേണ്ടി ക്ലാസ്സിൽ ഈ വാക്കാലുള്ള സർവേ ചെയ്തു നോക്കാൻ അപേക്ഷിച്ചു, എത്രകുട്ടികള്ക് ഉത്തരമറിയാമെന്നു നോക്കാലോ? ......

ക്‌ളാസ്സിൽ പൊതുവായുള്ള ചോദ്യമായത് കൊണ്ട് സജിൻ സാറിന് ഭൂരിപക്ഷം കുട്ടികളും ഉത്തരം നൽകി, ഒരുപക്ഷെ വ്യക്തിപരമായി ചോദിക്കുമ്പോൾ കുട്ടികൾ ഉത്തരം അറിയാമെങ്കിലും തെറ്റിയാലോന്നാലോചിച്ച് പറയാതിരുന്നതാവാം ഞാൻ ചോദിച്ചപ്പോൾ മറുപടി വരാത്തത്.

നോയൽ സാറിനും തൃപ്തികരമായ മറുപടി കുട്ടികളിൽ നിന്നും കിട്ടിയില്ല

രാജേഷ് സാറും ഇതേ ചോദ്യം ക്‌ളാസ്സിൽ ആവർത്തിച്ചു അവിടുന്നും ഇവിടുന്നും കിട്ടിയ കുറച്ചറിവ് കുട്ടികൾക്കുണ്ട് എന്തായാലും വ്യക്തമായ ധാരണയില്ലെന്ന് മനസ്സിലായി..

കോളേജ് വിട്ട ഉടനെ രാവിലെ സർവേ എടുക്കാനേല്പിച്ചവൾ അല്പം നിരാശയോടെ വന്നു

വളരെ ദയനീയമാണ് സർ, ആർക്കും ഒരു ധാരണയുമില്ല. നമുക്ക് നമ്മളെ പറ്റിയറിഞ്ഞില്ലെങ്കി കഷ്ടാട്ടോ ...അവൾ കൂട്ടിച്ചേർത്തു.
ആരാണിതിനൊക്കെ ഉത്തരവാദി
നമ്മളാണോ ? അതോ നാമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയോ ?

ഇക്കാലത്ത് കിട്ടുന്ന ഭൂരിഭാഗം വാർത്താമാധ്യമങ്ങൾക്കെല്ലാം വ്യക്തമായ അജണ്ടയുണ്ട്, എനിക്ക് തോന്നുന്നത് ഒരു താരതമ്യ പഠനമായിരിക്കും നമ്മുടെ കുട്ടികൾ നടത്തേണ്ടത്, അവർ ചിന്തിക്കട്ടെ ഏതാണ് തെറ്റ്, ഏതാണ് ശരിയെന്ന്. ഒരു പരന്ന വായനയില്ലാതെ ഇതൊന്നും സാധ്യമല്ലെന്ന് മനസ്സിലാക്കാം. നാമെല്ലാവരും വിചാരിച്ചാൽ ഈ അവസ്ഥയിൽ മാറ്റം വരുത്താൻ സാധിക്കും, നമ്മുടെ അടുത്ത് വരുന്ന കുട്ടികളോട് നമ്മുടെ ജില്ലയിലെ അല്ലെങ്കിൽ സംസ്ഥാനത്തെ സ്വാതന്ത്രത്തസേനാനികളെ പറ്റി അല്പമെങ്കിലും ഈവരുന്ന സ്വാതന്ത്രദിനത്തിലെങ്കിലും പറഞ്ഞുകൊടുത്താൽ ഇങ്ങനൊരവസ്ഥ ഇല്ലാതാക്കാൻ പറ്റുമെന്ന് തോന്നുന്നു. കൊല്ലത്തിലാകപ്പാടെ കിട്ടുന്ന സ്വാതന്ത്രദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ നമുക്ക് നമ്മുടെ രാജ്യത്തിന് വേണ്ടി മുഴുവൻ ജീവനും ലാഭേശ്ചയില്ലാതെ പ്രവർത്തിച്ച മുഹമ്മദ് അബ്ദുറഹിമാനും, തിരുവിതാകൂറിൻ്റെ ജാൻസി റാണിയെന്നറിയപ്പെടുന്ന അക്കാമ്മ ചെറിയാനും, കുട്ടിമാളുയമ്മയും, പഴശ്ശിരാജയും പോലെ ഒട്ടനവധി ധീരയോദ്ധാക്കളെ സമ്പന്ന സമൃദ്ധമായ കേരളസംസ്കാരത്തോടുകൂടി തന്നെ സ്മരിച്ചില്ലെങ്കിൽ അടുത്ത തലമുറക്ക് ഇതെല്ലാം തന്നെ വെള്ളത്തിൽ "ക്ഷ" വരച്ചപോലെയാവും.

ഇതെല്ലാം മനസ്സിലാക്കിവരുമ്പോൾ എനിക്കൊരു സംശയം,

നമുക്ക് സ്വാതന്ത്രം കിട്ടിയോ?

നമുക്ക് നാം ആഗ്രഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ ? നമുക്ക് സത്യചരിത്രങ്ങൾ വായിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

നമുക്ക് മായമില്ലാത്ത ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

നമുക്ക് നല്ല ശുദ്ധവായു ശ്വസിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

നമ്മുടെ മക്കൾക്ക് തെരുവുകളിൽ യദേഷ്ടം സഞ്ചരിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

നമുക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?

"ആവിഷ്കാര സ്വാതന്ത്രം" തന്നെ പല താളങ്ങളിൽ നോക്കിക്കാണുന്ന കാലത്ത് നമ്മുടെ കുട്ടികൾ വഴിമറന്നുപോവുന്നെന്ന് തോന്നുന്നതിൽ തെറ്റില്ല.

ഏവർക്കും നല്ല ഒരു സ്വതന്ത്ര ദിനമുണ്ടാവട്ടെയെന്ന് മുൻകൂറായി ആശംസിക്കട്ടെ

Saturday, 4 August 2018

ക്ഷിപ്രകോപം ആപത്ത്

ജാപ്പാനിലെ ജന്മിത്ത സമ്പ്രദായകാലത്തുണ്ടായ ഒരു കഥയാണിത്, ടാക്കുഗാവ ഗോത്രത്തിൻ്റെ ജാപ്പാൻ ഫ്യുഡൽ പട്ടാളഭരണകാലത്ത് സംഭവിച്ച ഒന്നാണിതെന്ന് സമുറായികളും ആയോധന കാലാപ്രേമികളും വിശ്വസിച്ചുവരുന്നു.
ടാക്കുഗാവ ഷോഗുണാട്ടെയുടെ കാലത്തിൽ ജീവിച്ചിരുന്ന വളരെ ദയാലുവും ക്ഷിപ്രകോപിയുമായ ഒരു സമുറായ് ഉണ്ടായിരുന്നു, പാവപ്പെട്ട കൃഷിക്കാരെയും മുക്കുവന്മാരെയും അദ്ദേഹം സഹായിച്ചിരുന്നു, ഒറ്റ നിബന്ധന മാത്രം കൊടുത്ത കടം പറഞ്ഞ സമയത്ത് തിരിച്ചു തരണം, അല്ലെങ്കി അദ്ദേഹത്തിൻ്റെ തനി നിറം കാണും. അങ്ങനെയിരിക്കെ അദ്ദേഹം ഒരു മുക്കുവന് 10 കൊക്കു കടം കൊടുത്തു, മുക്കുവന് തൻ്റെ മീൻവലയും ബോട്ടും നന്നാക്കാനായിരുന്നിത്. [ 1-കൊക്കു എന്ന് പറഞ്ഞാൽ 1000വെങ്കല നാണയങ്ങൾ ]. കൃത്യമായ ഒരു കൊല്ലം കഴിഞ്ഞാൽ തിരിച്ച് തരാമെന്നായിരുന്നു വാക്ക്.
കൃത്യം ഒരു വർഷം കഴിഞ്ഞു, സമുറായ് താൻ കൊടുത്ത കടം തിരിച്ചു വാങ്ങാൻ ചെന്നു , മറ്റ് പലരെയും സഹായിക്കാനുണ്ട്. സമുറായിയെ കണ്ട മുക്കുവൻ തടിവെട്ടിയിട്ടപോലെ കാൽക്കൽ വീണു.
ഹേ , ഞാൻ തന്ന കാശ് തിരിച്ചുതരൂ മറ്റൊരിടം കൊടുക്കാമെന്നേറ്റിട്ടുണ്ട്
അയ്യോ എൻ്റെ പൊന്നു തിരുമേനി എൻ്റെ കൈയ്യിൽ ഇപ്പം പണമില്ല, മഴയും മറ്റുകാരണത്താൽ സമുന്ദ്രത്തിൽ പോവാൻ പറ്റിയില്ല ബിസിനസ്സാകെ പൊളിഞ്ഞിരിക്കയാണ്, താങ്കളുടെ പണം അടുത്ത വർഷം തരാം.
ക്ഷിപ്രകോപിയായ സമുറായി "കട്ടാന" മുക്കുവൻ്റെ കഴുത്തിന് നീട്ടി അലറി വിളിച്ചു.
ഏകദേശം രണ്ടരയടിയും ഒരു കിലോയിൽ കൂടുതൽ ഭാരമുള്ള ബ്ലൈഡ് പോലെ മൂർച്ചയുള്ള ജാപ്പനീസ് വാളാണ് "കട്ടാന". സൂഷ്മമായി സമയവും വേഗതയും ശ്രദ്ധിച്ചില്ലെങ്കിൽ കഴുത്തിന് മുകളിൽ തല കാണില്ല അതുകൊണ്ട് കട്ടാന അഭ്യസിക്കുന്നവരൊക്കെ തന്നെ സമയനിഷ്ട പാലിക്കുന്നവരായിരിക്കും.
ധിക്കാരി.... സമയത്തിൻ്റെ വിലയറിയാത്തവന് ജീവിക്കാൻ യാതൊരനുവാദവുമില്ല, തന്നെ ഞാൻ തുണ്ടമാക്കാൻ പോവുന്നു.
അടുത്തുള്ള ഭാര്യയും മകനും ഉറക്കനെ കരയുന്നുണ്ടായിരുന്നു.
വളരെ സൗമ്യമായി മുക്കുവൻ പറഞ്ഞു ...ഞാനും കട്ടാന വിദ്യ അഭ്യസിക്കുന്നുണ്ട്.
ഇത് സമുറായിയിൽ കൂടുതൽ കോപമുളവാക്കി,
ഫ .... എന്നെ വെല്ലു വിളിക്കുന്നുവോ നീ..... എന്നാൽ അതിവിടെ വെച്ച് കാണാം.
അല്ല തിരുമേനി ഞാനങ്ങയെ വെല്ലുവിളിക്കുകയല്ല, എൻ്റെ ഗുരുനാഥൻ എന്നെ പഠിപ്പിച്ചത് സൗമ്യതയാണ്
"ഒരിക്കലും കോപം കൂടുമ്പോൾ ആക്രമിക്കരുത്" എന്ന തത്വം ഓർമിച്ചാലും
നല്ലൊരു സമുറായി ഒരിക്കലുമത് ചെയ്യില്ലെന്നും എൻ്റെ ഗുരുനാഥൻ എന്നെ പഠിപ്പിക്കുന്നു.
ഒരു നിമിഷത്തേക്ക് സമുറായ് തൻ്റെ ഗുരുനാഥനെയും ആലോചിച്ച് പോയി, അദ്ദേഹവും പലപ്പോഴായി ഈ പാഠം പഠിപ്പിച്ചിരുന്നു. ശാന്തനായ സമുറായി തൻ്റെ ഗുരുനാഥനെ സ്മരിപ്പിച്ചതിൽ മുക്കുവനോട് നന്ദി പറഞ്ഞു, ഒരു കൊല്ലത്തെ സമയം കൊടുത്തു തൻ്റെ വീട്ടിലേക്ക് തിരിച്ചു.
ഗ്രാമത്തിൽനിന്നും തിരിക്കുമ്പോൾ ഏറെ വൈകിയിരുന്നു, തൻ്റെ വീട്ടിലെത്തിയപ്പോൾ എല്ലാവരും വിളക്കണച്ച് കിടപ്പിലാണ്. പരിചാരകന്മാരെയും അമ്മയെയും ഭാര്യയെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയ സമുറായി പതുക്കെ പതുക്കെ തൻ്റെ ബെഡ് റൂമിലെത്തി. നേർത്ത ചന്ദ്രവെളിച്ചത്തിൽ തൻ്റെ ബെഡിൽ ഭാര്യയുടെ കൂടെ വേറൊരു സമുറായി ഇതാ കിടക്കുന്നു.
ക്ഷിപ്രകോപം, കട്ടാന പുറത്തെടുത്തു, ഒറ്റ വെട്ടിന് രണ്ടിനെയും പാകപ്പെടുത്തണം, വെട്ടാൻ പാകത്തിലുള്ള ചുവടിൽ നിലയുറപ്പിച്ചു. കട്ടാനയുടെ പിടിയിൽ കൈകൾ മുറുകി. ഒരു നിമിഷത്തേക്ക് മുക്കുവൻ്റെ വാക്ക് ചെവിട്ടിൽ ഓടിയെത്തി. "ഒരിക്കലും കോപം കൂടുമ്പോൾ ആക്രമിക്കരുത്"
ഏതായാലും ഇവറ്റകളെ കൊല്ലണമെന്ന് ഉറപ്പ്, ആരാണെന്നറിയാൻ സമുറായി അലറി വിളിച്ചു, ഭാര്യയും ഒപ്പം കൂടെ കിടന്ന സമുറായി ഞെട്ടിച്ചാടിയെഴുന്നേറ്റു.
സമുറായി അമ്പരന്നു, തൻ്റെ അമ്മായിയമ്മ ഇതാ സമുറായിയുടെ വേഷത്തിൽ !!!!
എന്താ കാര്യമെന്ന് തിരക്കി,
അഥവാ ആരെങ്കിലും വന്നാൽ സമുറായ് വീട്ടിൽ തന്നെയുണ്ടെന്ന് ധരിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങളീപ്പണിചെയ്തതെന്ന് ഭാര്യ പറഞ്ഞു.
അടുത്ത കൊല്ലം അദ്ദേഹം വീണ്ടു മുക്കുവനെ നേരിൽ പോയി കണ്ടു , മുക്കുവൻ 10 കൊക്കു കിഴിയാക്കി വെച്ചിരുന്നു,
അത് നിരസിച്ച സമുറായി പറഞ്ഞു
" താങ്കൾ കടം ഒരുവർഷം മുമ്പേ തന്നെ വീട്ടിയല്ലോ "

Tuesday, 10 July 2018

ആത്മരക്ഷ

ആത്മരക്ഷ അല്ലെങ്കിൽ ഇക്കാലമത്രയും ചർച്ചചെയ്യപ്പെടുന്ന "സെല്ഫ് ഡിഫെൻസ്" എന്താണെന്ന് പരിശോധിക്കാം. എല്ലാ രക്ഷിതാക്കളും ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടികൾ ഒരിക്കൽ പോലും പീഡിപ്പിക്കപ്പെടാതിരിക്കുകയെന്നതാണ്,
ഇതെങ്ങനെ സാധ്യമാവും ? .....
എവിടെയാ കുട്ടിയെ പരിശീലിപ്പിക്കുക ?......
പരിശീലന ശാലയിലും എൻ്റെ കുട്ടി സുരക്ഷിതരാണോ ?.....
എൻ്റെ കുട്ടിക്ക് ഇതൊക്കെ പറ്റുമോ!! അല്ലെങ്കി തന്നെ അവളൊന്നും തന്നെ കഴിക്കാറില്ല, കാറ്റടിച്ചാൽ പറന്ന് പോവും, ഇനിതിപ്പൊ അവളെ മെയ്യഭ്യാസം പഠിപ്പിക്കാൻ പറ്റുമോ ?.....
ഇങ്ങനെ പോവുന്നു ചിന്തകൾ, ചിന്തിച്ച് ചിന്തിച്ച് എന്തെങ്കിലും ഒരനർത്ഥം വരുമ്പോഴാണ് രക്ഷിതാക്കൾ ആലോചിക്കുക, അത്രക്കൊന്നും ചിന്തിക്കേണ്ടില്ലായിരുന്നെന്ന്.
ഇന്ന് ഒട്ടനവധി സ്കൂളുകളിലും കരാത്തെ ഒരു പാഠ്യ വിഷയമാക്കിയിട്ടുണ്ട്‌, എന്നാൽ ഇത് ഒരു പ്രഹസനമാവുന്നോ എന്ന് പലപ്പോഴും തോന്നാറുണ്ട്. കാരണം ഈ പരിശീലന പരിപാടികളെല്ലാം ഒരു പിരിയിഡോ അല്ലെങ്കിൽ വളരെ പരിമിതികളായ സമയപരിധിയിലാണ് നടക്കുന്നത്. ഇവിടെ ഒരു പരിശീലകൻ്റെ ആധികാരിതയെ പറ്റിയൊന്നുമല്ല ഞാനുദ്ദേശിക്കുന്നത് അവർക്ക് സ്കൂൾ അനുവദിച്ച സമയത്തിൽ അവർ വൃത്തിയിൽ അവരുടെ ജോലി നിറവേറ്റുന്നുവെന്നതിൽ ഒരു സംശയവും വേണ്ട. ഒരു കരാത്തെ പഠിതാവ് ബ്ലാക്ക് ബെൽറ്റ് ആവുന്നത് വരെ തുടർച്ചയായുള്ള 36 മാസമോ 40 മാസമോ പ്രാക്ടീസ് ചെയ്തിരിക്കണം അതായത് ഏകദേശം 288 - 320 ക്‌ളാസ്സുകൾ [432 - 480 മണിക്കൂറുകൾ ]. ഒട്ടു മിക്ക അവസരങ്ങളിലും എല്ലാ സ്കൂളികളിലും 365 ദിവസത്തിൽ എല്ലാ അവധികളും കഴിഞ്ഞാൽ ആകെ കിട്ടുന്നത് ഏകദേശം 220 (apx.) അപ്പോ പല രക്ഷിതാക്കളും ധരിച്ച്‌വെച്ചിരിക്കുന്നത് സ്കൂളിലെ പഠിത്തം കൊണ്ട് എല്ലാമായെന്നാണ്, കുറച്ചുകൂടെ നന്നായി കാര്യങ്ങൾ ഗ്രഹിക്കാൻ വീട്ടിനടുത്തെ ഏതെങ്കിലും നല്ല കാരത്തെ പോലുള്ള ആയോധന കലകൾ പഠിപ്പിക്കുന്ന കേന്ദ്രങ്ങളിൽ കുട്ടികൾ ചേർക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
പഠന ദിവസങ്ങൾ. ഈ 220 ദിവസത്തിൽ അകെ കിട്ടുന്നത് 31.4 ആഴ്ചകൾ ഇതിൽ പരീക്ഷക്കും മറ്റുമായി 10 ആഴ്ചകൾ ഉപയോഗിച്ചു [Apx.], അപ്പൊ അകെ കിട്ടിയത് 21.4 ആഴ്ച[Apx]. ആഴ്ചയിൽ ഒരു ക്ലാസ്സാണ് കിട്ടിയത് എങ്കിൽ 288 - 320 ക്ലാസ്സുകളിൽ കിട്ടുന്നത് വെറും 21-23 ക്ലാസ് ആഴ്ചയിൽ രണ്ട് ക്ലാസ്സാണ് കിട്ടിയതെങ്കിൽ 40 മാസം മൊത്തം വരുന്ന 320 ക്ലാസ്സിൽ അകെ കുട്ടിക്ക് കിട്ടിയത് 43 ക്ലാസ്സാണ്. ഇത് സാധാരണ ആവശ്യമുള്ള സമയപരിധിയുടെ പത്ത് വെറും പത്ത് ശതമണമാണ്. പല വർണ്ണങ്ങളുള്ള ബെൽറ്റുകളും കുട്ടിക്ക് കിട്ടിയിരിക്കാം, എന്നാൽ കുട്ടി എന്ത് പഠിച്ചു എന്ന് രക്ഷിതാക്കൾ പരിശോധിക്കണം.
ഒട്ടുമിക്ക രക്ഷിതാക്കൾക്കും തൻ്റെ മക്കളോട് ഒരു നിമിഷം സംസാരിക്കാൻ സമയമില്ല, അതവരെ പറഞ്ഞിട്ട് കാര്യമില്ല, പല രീതിയിലുള്ള പിരിമുറുക്കങ്ങളും ജോലിപരമായുള്ള കലഹങ്ങളും ഗാർഹികമായുള്ള കലഹങ്ങളുമാവാം കാരണം. പക്ഷെ എൻ്റെ പ്രിയരക്ഷിതാക്കളെ, നിങ്ങളുടെ "അജണ്ട" എന്താണെന്ന് നിങ്ങൾ ഒരിക്കലും മറക്കരുത്, കുട്ടികളോട് കുറച്ച് നേരം ചിലവിടണം, അവരുടെ സുഹൃത്തുക്കളെ പറ്റി, അവരുടെ യാത്രയെ പറ്റി, അധ്യാപകന്മാരെ പറ്റി, അങ്ങനെ അവരുടെ ഇടപെടലുകളെ പറ്റിയെല്ലാം കുട്ടിയോട് ചോദിക്കണം. എന്തെങ്കിലും പന്തികേടുണ്ടെങ്കിൽ കുട്ടിയുടെ സ്വഭാവത്തിൽനിന്നും അത് മനസ്സിലാവും, എപ്പോഴെങ്കിലും അവരുമായി സംസാരിച്ചാൽ അത് നടക്കില്ലെന്നറിയാമല്ലോ? അവരുടെ സംസാര രീതി മനസ്സിലാവണമെങ്കിൽ നിരന്തരമായി അവരുമായി സംസാരിച്ചാലേ പറ്റുള്ളൂ.
കുട്ടി സ്കൂളിൽ ആയോധന കല പഠിക്കുന്നുണ്ടെങ്കിൽ കുട്ടിയെ കൂടുതൽ പ്രേരിപ്പിക്കുക, പഠിച്ച മുറകൾ വീട്ടിൽ നിന്ന് മറ്റ് പാഠ്യവിഷയങ്ങളുടെ കൂടെ തന്നെ പരിശീലിക്കാൻ പ്രേരിപ്പിക്കുക.
“It is better to avoid a trouble rather to meet the same”
ഒരു അപകടം നേരിടുന്നതിനേക്കാൾ നല്ലത് അപകടത്തെ മണത്തറിഞ്ഞ് ആ പരിസ്ഥിതിയിൽ നിന്ന് വിട്ടുനിൽകാനാണ് ആത്മരക്ഷ പഠിക്കുന്നതിൽ കൂടി ഉദ്ദേശിക്കുന്നത്. തന്നിലെ വിവേക ബുദ്ധി വികസിപ്പിച്ചെടുത്ത് ഒരു അപകടകാരിയെ തിരിച്ചറിയുകയെങ്ങനെയെന്നാണ് ഒരു നല്ല കോച്ച് പഠിപ്പിക്കുക, തീർച്ചയായും രക്ഷിതാക്കൾ തൻ്റെ കുട്ടികളെ ക്‌ളാസ്സുകളിൽ ചേർക്കുന്നതിന് മുമ്പ് കോച്ചുമായി കുറച്ച് നേരം സംസാരിച്ച് എല്ലാ ആധികാരിതയും മനസ്സിലാക്കണം.
ഇക്കാര്യമത്രയും വെറും പെൺകുട്ടികൾക് മാത്രം പറഞ്ഞതല്ല,നല്ലൊരു പൗരനാവാൻ ആൺകുട്ടികളും കരാത്തെ പോലുള്ള ആയോധനകലകൾ നിർബന്ധമായും പഠിച്ചിരിക്കണം.





Monday, 9 July 2018

മൊട്ടോബു ചോക്കി സെൻസി

ഒക്കിനാവയിലെ അകാഹിരാ എന്ന ഗ്രാമത്തിലായിരുന്നു മൊട്ടോബു ചോക്കി സെൻസിയുടെ ജന്മം അദ്ദേഹത്തിൻ്റെ ജ്യേഷ്ഠനായ മൊട്ടോബു ചോയു വളരെ പ്രഗൽഭനായ കരാത്തെ മാസ്റ്ററായിരുന്നു . "ഇക്കൺ ഹിസാത്സു" എന്ന തത്വസിദ്ധാന്തത്തിലായിരുന്നു അന്നത്തെ ഒട്ടുമിക്ക ഒക്കിനോവാ മാസ്റ്റർമാരും കരാത്തെ അഭ്യസിച്ചിരുന്നത്. ഇക്കൺ ഹിസാത്സു ഏകദേശം നാടൻ ഭാഷയിൽ പറഞ്ഞാൽ "കൊലയടി" , അതായത് ഒറ്റയടിക്ക് എതിരാളിയെ കൊല്ലുക അല്ലെങ്കിൽ അബോധാവസ്ഥയിലേക്ക് എത്തിക്കുക. ഇന്ന് ഒരുപക്ഷെ റ്യുക്യൂ എന്ന സ്റ്റൈൽ നിലവിലുണ്ടോഎന്നറിയില്ല , മൊട്ടോബു സെൻസി മൊട്ടോബുറ്യു എന്ന റ്യുഹ വികസിപ്പെച്ചെടുക്കുകയും അതിൻ്റെ സോക്കെ ആവുകയും ചെയ്തു.


മൊട്ടോബു സെൻസിയുടെ രോമാഞ്ചം കൊള്ളിക്കുന്ന മത്സരക്കഥ എഴുതാം, പതിനെട്ടാം ദശകത്തിൻ്റെ ആദ്യഘട്ടത്തിൽ ജാപ്പാനിലെ ആളുകളിൽ കരാത്തെയെപ്പറ്റി അധികമൊന്നുമറിയില്ലായിരുന്നു, ജൂഡോയായിരുന്നു കുറച്ചുകൂടി ചൊല്‍ക്കൊണ്ട ആയോധന കല; ആയോധനകലകളിലെ മത്സരമായിരുന്നു ജനപ്രിയം. 1921 - ൽ ജാപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് ജൂഡോയും ബോക്സിങ്ങുമായി ഒരു മത്സരങ്ങളുടെ പരമ്പര നടന്നിരുന്നു. മൊട്ടോബു സെൻസി മത്സരത്തിൽ പങ്കെടുക്കാൻ സംഘാടകനെ സമീപിച്ചു, വളരെ വടിവൊത്ത ശരീരമുള്ള മൊട്ടോബു സെൻസിയെ കണ്ടപ്പോൾ സംഘാടകന് എതിരഭിപ്രായമൊന്നുമില്ലായിരുന്നു, എന്നിരുന്നാലും ഒരു സഘാടകനെന്ന നിലയിൽ ഇൻറ്റർവ്യൂ നടത്തി
" താങ്കള്ക് ജൂഡോയോ ബോക്സിങോ അറിയുമോ ?"
" ഇല്ല"
"പിന്നെങ്ങനാണ് താങ്കൾ മത്സരിക്കുക"
തനിക്ക് വളരെ അനായാസമായി മത്സരത്തിൽ പങ്കെടുക്കാമെന്ന വിശ്വാസത്തിൽ പറഞ്ഞു
"ഞാനൊരു ഒക്കിനൊവൻ ആയോധനകല പടിച്ചാളാണ് അതുകൊണ്ട് എനിക്കിത് ചെയ്യാനാവും"
"ശരി താങ്കള്ക് മത്സരനിയമമറിയുമോ?"
"ങേ !!! നിയോമമോ, അടിക്കെന്ത് നിയമം?"
"അങ്ങനല്ല സാർ, ഇത് വ്യക്തമായ നിയമമുള്ള കളിയാണ്, നിയമമറിയില്ലെങ്കി പിന്നെ, ക്ഷമിക്കണം നിങ്ങൾക്ക് ഇതിൽ പങ്കെടുക്കാൻ കഴിയില്ല"
"ശരി എന്താണ് നിയമം ?"
"നഗ്നമായ കൈ മുഷ്ടികൊണ്ടും കാലുകൊണ്ടും പ്രഹരം പാടില്ല"
"അപ്പൊ തുറന്ന കൈ ആയാലോ ?"
"അതാവാം" സഘാടകർ സമ്മതിച്ചു ,
"നിങ്ങൾ ഏത് യുനിഫോറമാണ് ഉപയോഗിക്കുന്നത് ?"
താനിട്ട നാടൻ ഓകിനോവൻ വസ്ത്രത്തിൻ്റെ തലപ്പ് പിടിച്ച് സെൻസി പറഞ്ഞു "സാധാരണ വസ്ത്രമാണ് ഞാനുപയോഗിക്കുക"
"അത് പറ്റില്ലല്ലോ", സെൻസി ആകപ്പാടെ ആശയക്കുഴപ്പത്തിലായി
ഇതെല്ലാം കണ്ട് നിൽക്കുന്ന ഒരു പ്രൊമോട്ടർ ഇടപെട്ടു.
"ഇയാൾക്ക് താല്പര്യമെങ്കിൽ പങ്കെടുക്കട്ടെ എന്തെങ്കിലും കല അഭ്യസിച്ചാളെങ്കിൽ ഇയാളത് കാണിക്കട്ടെ, ഇയാൾക്കൊന്ന് കിട്ടിയാൽ പറ്റുള്ളവർക്കും അതൊരു പാഠമാവട്ടെ"
"വേണ്ട ജൂഡോ വസ്ത്രം ഉപയോഗിക്കു. ഞാനൊന്ന് സംഘടിപ്പിക്കാം"
ഒരു ബോക്സറുമായാണ് മത്സരം നടക്കാൻ പോകുന്നത്, ജോർജ് എന്നൊരു ഒരജാനുബാഹുവായിരുന്നു എതിരാളി ജോർജ് [ യുറോപ്യക്കാരാനാണെന്നും ഒരുപക്ഷം റഷ്യക്കാരനാണെന്നും പറയുന്നു വ്യക്തമായ രേഖയില്ല. ]
ജോർജ് ആരാണ് എതിരാളിയാണെന്ന് സംഘാടകരോട് തിരക്കി, ദൂരെ നിൽക്കുന്ന സെൻസിയെ ചൂണ്ടിക്കാണ്ടി പറഞ്ഞു ആ നിൽക്കുന്ന 'വയസ്സൻ' സെൻസിയെ കണ്ടപ്പോൾ
ജോർജിന് മത്സരിക്കാൻ മടി, കാരണം വളരെ പൊക്കം കുറഞ്ഞ വയസ്സനോട് മത്സരിച്ചാൽ തനിക്കല്ലേ നാണക്കേട്. സെൻസിയെ അടിമുടിയൊന്നുനോക്കി കൊള്ളാലോ നല്ല കായികബലമുള്ളാളുതന്നെ, ഇയാളെ താഴെയിടാൻ അധികനേരമൊന്നും വേണ്ടിവരില്ല, ജനങ്ങളെ ചൊടിപ്പിക്കണ്ട മത്സരിച്ചെക്കാം.
കാണികളിൽ പലരും സെൻസിയെ കണ്ട് പരിഹസിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു, "ജീവൻ വേണേൽ ഒക്കിനൊവെക്ക് കണ്ടംവഴിയോടിക്കോ കുട്ടാ" എന്നിങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു.
ബെല്ലടിച്ചു മത്സരമാരംഭിച്ചു,
സെൻസി തുറന്ന കൈ മുകളിലേക്കും ഒരു കൈ നെറ്റിക്ക് നേരെയാണ് പിടിച്ചിരിക്കുന്നത്, നമ്മുടെ ഹെൻ യോന്താൻ പോസ്, ജനങ്ങൾ അങ്ങനൊരു ചുവട് കണ്ടില്ലായിരുന്നു കാരണം ജാപ്പാനിൽ അധികമൊന്നും പരിശീലിക്കാത്ത ഒരു കല. ജോർജ് മത്സരം വേഗം തീർക്കാനുള്ള വ്യഗ്രതയിൽ അതിവേഗം പഞ്ചുകൾ ഉതീർത്ത് വിട്ടു, സെൻസി വളരെ നിഷ്പ്രയാസം ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു, ഇതിപ്പോൾ വിചാരിച്ചമാതിരിയൊന്നുമല്ലെന്ന് കുറച്ച്കഴിഞ്ഞ് ക്ഷീണിച്ച ജോർജിനും കാണികൾക്കും ബോധ്യവുമായി. സമയം കടന്നു പോയി, ക്ഷീണിച്ച ജോർജ് തൻ്റെ മാസ്റ്റർപീസ് ആയ "ഹെയ്‌മേക്കർ പഞ്ച്" ഉപയോഗിക്കാൻ തഞ്ചംനോക്കി, തനിക്കാവുന്ന ശക്തിയിലും വേഗതയിലും കൊടുത്ത് ഒരു അപാര "ഡെലിവറി" സെൻസി അനായേസേന ഒഴിഞ്ഞുമാറി തൻ്റെ തുറന്ന കൈകൊണ്ട് മൂക്കിനടുത്തതായി ഒരു "കൊലയടി"
വല്ല പഴഞ്ചക്ക വീണപോലെ ജോർജതാ "വീണിതല്ലോ കിടക്കുന്നൂ ..... 'റിങ്ങിൽ' ........" ......
"കോ"

ഭർത്താക്കന്മാർ കരുതുക

വളരെ രസകരമായ ഒരു മാർഷ്യൽ ആർട്സ് സ്റ്റോറിയയാണ്, ഭർത്താക്കന്മാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു സ്റ്റോറി. 

                                                                 BUSHI MATSUMURA
Matsumura "Bushi" Sōkon
Sokon Matsumura.jpg
Born1809[1]
Yamakawa Village, ShuriRyūkyū Kingdom
Died1899[1]
ShuriOkinawa Japan
StyleShuri-te,
Teacher(s)Kanga SakukawaAnnan[2]
Notable studentsAnkō AsatoAnkō ItosuMotobu ChōyūMotobu ChōkiKentsu YabuNabe MatsumuraChōtoku KyanGichin Funakoshi
Matsumura Sōkon (松村 宗棍) was one of the original karate masters of Okinawa. The years of his lifespan are reported variously as c.1809-1901[1] or 1798–1890[3] or 1809–1896[3] or 1800–1892.[3] However, the dates on the plaque at Matsumura's tomb, put there by Matsumura's family, clearly state that he was born in 1809 and died in 1899.
കരാത്തെ അധ്യാപകർക്ക് ഏറ്റവും പ്രിയപ്പെട്ട മാസ്റ്റർ ആയിരുന്നു ബുഷി മത്സുമുറ സോക്കോൺ, ബുഷി എന്നത് മാസ്റ്ററിന് കിട്ടിയ സ്ഥാനപ്പേരാണ്, എഴുതാനുദ്ദേശിച്ച കഥക്ക്മുമ്പേ സ്ഥാനപ്പേര് കിട്ടിയ കഥയും എഴുതാം, ഒരു മാർഷൽ ആർട്സ് മാസ്റ്റർ എത്രമാത്രം സൂത്രശാലിയാണെന്നൊരുദാഹരണവുമാണ് ഈ കഥ.
മാസ്റ്ററിൻ്റെ മാർഷൽ ആർട്സ് വൈദഗ്ദ്ധ്യം അറിഞ്ഞ ചക്രവർത്തി ശക്തി പരീക്ഷിക്കാൻ ആ രാജ്യത്തെ ഏറ്റവും ഭയങ്കര കാളയുമായി യുദ്ധം ചെയ്യാൻ മാസ്റ്ററിനോടുത്തരവിട്ടു . മാസ്റ്റർ വളരെ തന്ത്രപൂർവം കാളയെ പോറ്റുന്നയാളുമായി ലോഗ്യത്തിലായി, തൻ്റെ ഒട്ടുമിക്ക സമയങ്ങളിലും കാളയുടെ അടുത്ത് അതിൻ്റെ വളർത്തുന്നാളോടൊപ്പം ചിലവഴിച്ച് ഈ സമയമൊക്കെത്തന്നെ മാസ്റ്റർ തൻ്റെ യുദ്ധത്തിനുപയോഗിക്കുന്ന വേഷമായിരുന്നു ധരിച്ചിരുന്നത്. ചില സമയങ്ങളിൽ അദ്ദേഹം കാളയെ മർദിക്കാനും മറന്നില്ല, ഒരു തരം പേടിയുളവാക്കാനായിരുന്ന ഈ പ്രവർത്തി.
അങ്ങനെ യുദ്ധത്തിൻ്റെ തിയ്യതി നിശ്ചയിക്കുകയായി. വലിയ ഒരു സ്റ്റേഡിയത്തിലായിരുന്നു, കാളയെ സ്റ്റേഡിയത്തിൽ അഴിച്ച് വിട്ടിരിക്കയാണ്. ആളുകളുടെ ആരവത്തിൽ കാള വെറിപിടിച്ചിരിക്കുകയാണ്,. ജാപ്പാൻ ശിഷ്‌ടാചാരപ്രകാരം മാസ്റ്റർ വരുമ്പോൾ എല്ലാവരും നിശബ്ദമായി എഴുന്നേറ്റപ്പോൾ കാള ആശയക്കുഴപ്പത്തിലായി, മാസ്റ്റർ യുദ്ധത്തിനുപയോഗിക്കുന്ന വേഷമാണിട്ടിരിക്കുന്നത്, കാളക്ക് ആദ്യമേ മാസ്റ്റർ നല്ലോണം കൊടുത്തിരുന്നല്ലോ ! കാള തിരിഞ്ഞുനോക്കിയപ്പോൾ അതാ തന്നെ മെതിച്ചയാൾ മുന്നിൽ, ഓടിക്കോ മോനെ ..... പേടിച്ച കാള ഓടി ഒളിക്കാൻ ശ്രമിച്ചു, ചക്രവർത്തി അത്ഭുതപരവശനായി, യുദ്ധത്തിൽ ജയിച്ച മാസ്റ്ററെ ആ വേദിയിൽ വെച്ച് "ബുഷി" എന്ന സ്ഥാനപ്പേര് കൊടുത്ത് ആദരിച്ചു.
ഇനി ഞാനുദ്ദേശിച്ച കഥ എഴുതാം
മാസ്റ്റർ കല്യാണം കഴിച്ചത് യോനാമിൻ ചിറോ എന്ന വളരെ കരുത്തേറിയ യുവതിയെയായിരുന്നു, ചിറോ ഒരു വെല്ലുവിളി നടത്തിയിരുന്നു തന്നെ പഞ്ചഗുസ്തിയിൽ തോല്പിക്കുന്നയാളെയായിരിക്കും ഞാൻ കല്യാണം കഴിക്കുക, മാസ്റ്റർ അവരെ തോൽപ്പിക്കുകയായിരുന്നു. ഒരു കൈ കൊണ്ട് 60 പൗണ്ട് [28kg] ഭാരമുള്ള സോയാബീനിൻ്റെ ചാക്ക് പൊക്കി മറ്റേ കൈ കൊണ്ട് ചിറോ അടിച്ച് വൃത്തിയാകുന്നത് ഗ്രാമത്തിൽ ചർച്ചാവിഷയമാണ്.
ഒരുദിവസം എന്തോ കാര്യത്തിൽ ഭാര്യയും ഭർത്താവും കലഹിച്ചു, മാസ്‌റ്റർ നല്ലൊരടി ചിറോവിന് ചെകിട്ടത്ത് കൊടുത്തു, ഇനി തന്നെയടിച്ചാൽ വിവരം അറിയുമെന്നായി ചിറോ, എന്നാലത് കാണണമെന്നുമായി മാസ്റ്റർ ഒന്നുകൂടി പൊട്ടിച്ചതോർമ്മയേയുള്ളൂ പിന്നെ തുരു തുരാന്നായിരുന്നു ചിറോവിൻ്റെടുത്തുള്ള അടികൾ എന്തോ തിരിച്ചടിക്കാത്തതോ, പറ്റാത്തതോ, അറിയില്ല മാസ്റ്റർ അടിയറവ് പറഞ്ഞു, ചിറോവിൻ്റെ കലി തീർന്നില്ല മാസ്റ്ററിനെ തൂക്കിപ്പിടിച്ച് മുറ്റത്തുള്ള ഒരു മരത്തിൽ കെട്ടിയിട്ടു, ഇതെല്ലാം നടക്കുന്നത് അതി രാവിലെയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും നാട്ടുകാകാർ ഓടിക്കൂടി തങ്ങളുടെ പ്രിയമാസ്റ്ററെ അഴിച്ച് വിടാൻ ചിറോവിനോട് ആവശ്യപ്പെട്ടു. പിന്നീടുള്ളത് ഒരരൾച്ചയായിരുന്നു
" ഇനിയാർക്കെങ്കിലും അടിമേടിക്കാൻ താത്പര്യമുണ്ടെങ്കിൽ ഇതിൽ ഇടപെടുക, എന്നെ അടിച്ച ഇയാളുടെ ശിക്ഷായാണിത് വൈകീട്ട് വരെ ഇയാളിവിടിരിക്കട്ടെ, ഇന്നാരെങ്കിലും ഇയാൾക്ക് ഭക്ഷണം കൊടുത്താൽ കാണിച്ചുതരാം ഞാൻ "
ആർക്കും ധൈര്യം വന്നില്ല കാരണം മാസ്റ്ററെ അടിച്ച പുള്ളി ചില്ലറക്കാരിയല്ലല്ലോ !!!
അപ്പൊ എൻ്റെ പൊന്നു സെൻസിമാരെ, ഭർത്താക്കന്മാരെ കുറച്ച് കരുതികോളണെ ....😝🤔🤔

വായനയും കരാത്തെയും


വായനയും കരാത്തെയുമായി അഖണ്ഡമായ ബന്ധമുണ്ട്. ആയോധനകലയിൽ താത്പര്യമുള്ള ഒട്ടുമിക്കയാളുകളും വായനയോട് താത്പര്യമുണ്ടെന്നാണ് കാണുന്നത്.
ആധുനിക കരാത്തെയുടെ പിതാവെന്നറിയപ്പെടുന്ന ഗിച്ചിൻ ഫുനാകോഷി ലോകം അറിയപ്പെടുന്ന ഒരു എഴുത്തുകാരനായിരുന്നു, ഒട്ടനവധി കവിതകൾ സെൻസി രചിച്ചിട്ടുണ്ട്. "ഷോട്ടോ" എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. ശിഷ്യഗണങ്ങളായിരുന്നു ലോകത്തെ പ്രധാന ശൈലികളിലൊന്നായ "ഷോട്ടോകാൻ " എന്ന് നാമനിർദ്ദേശം ചെയ്‌തെന്ന് പറയപ്പെടുന്നു. "ഷോട്ടോ" എന്ന പദത്തിനർത്ഥം " വീശുന്ന പൈൻ"(pine wood ) എന്നാണ് "കാൻ" എന്നാൽ വലിയ ഹാൾ അല്ലെങ്കിൽ വീട് എന്നർത്ഥം. ഒരെഴുത്തുകാരനപ്പുറത്ത് നല്ല ഒരു തത്ത്വചിന്തകന്‍ കൂടിയായിരുന്നു സെൻസി, ഉദ്ധരണികളിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് :
"കാരത്തെയുടെ പരമമായ ലക്‌ഷ്യം
തോല്കുകയോ ജയിക്കുകയോ അല്ല
മറിച്ച് വ്യക്തിത്വത്തിൻ്റെ ഉല്‍കൃഷ്‌ടതയാണ്"
സെൻസിയുടെ ഒട്ടനവധി കൃതികളിൽ കുറച്ച് താഴെ കൊടുക്കുന്നു
Tanpenshu.
To-Te Jitsu
The Twenty Guiding principle of Karate
Karate Do Nyumon
Karate Do the way of life.
Karate Jutsu
Karate Do Kyohan
The Essence of karate
മാസ് ഒയാമ സെൻസിയുടെ ഒട്ടനവധി പുസ്തകങ്ങൾ ലഭ്യമാണ് അതിൽ ശ്രേസ്ടമായ കൃതിയാണ്, THE KOYIKUSHIN WAY ഫുൾകോണ്ടാക്ടിൽ വിശ്വസിക്കുന്ന കരാത്തെ പ്രേമികൾ വായിച്ചിരിക്കേണ്ടതോന്നാണ്
ആയോധന കലകളെ പറ്റി ഒട്ടനവധി കൃതികൾ ലഭ്യമാണ്, ഒരു ലൈബ്രേറിയനെന്ന നിലയിൽ എൻ്റെ മനോഹരമായ ഒരു സ്വപ്നം ആയോധന കലകളുടെ ഒരു *REFERENCE LIBRARY*, ഈ സ്വപ്നത്തെ തത്കാലം ഭാവിക്ക് വിടട്ടെ !!